Monday, December 13, 2010

havvayutekarachil

ഹവ്വയുടെ കരച്ചില്‍

ഹവ്വകരയുന്നിടനെഞ്ചുപൊട്ടി താന്‍മൂലം വന്ന നാശമോര്‍ത്ത് !
ഭര്‍ത്താവിനെക്കൂടാതെ ചുറ്റി നടന്നതും, വഞ്ചകസര്‍പ്പത്തെ കണ്ടു ഭാഷിച്ചതും,
അവന്റെയുപദേശം ശ്രദ്ധിച്ചുകേട്ടതും , വിലക്കപ്പെട്ട കനിപറിച്ചു ഭക്ഷിച്ചതും,
ഭര്‍ത്താവിന്നതു കൊണ്ടുപോയ്ക്കൊടുത്തതും ,ഭര്‍ത്താവതു ഭക്ഷിച്ചു പാപിയായ് പ്പോയതും,
ദൈവത്തെ ഭയന്നൊളിപ്പാന്‍ ശ്രമിച്ചതും, ഘോരമാം ശിക്ഷവന്നുഭവിച്ചതും,
പറുദീസ നഷ്ടമായ്പ്പോയതും ,ഭൂമിയിലെങ്ങുമലയേണ്ടിവന്നതും ,
തന്‍മക്കള്‍ക്കീ ഗതി വന്നുഭവിച്ചതും, ഓര്‍ത്തോര്‍ത്തവള്‍ തേങ്ങിക്കരയുന്നു !
സ്വര്‍ഗ്ഗത്തില്‍ നിന്നൊരു സ്നേഹസ്വാന്തനം ,കുളിര്‍കാറ്റുപോലവളെ തഴുകുന്നിടക്കിടെ:
" കരയേണ്ട മക്കളേ, നിങ്ങളെ രക്ഷിക്കാന്‍ അയക്കും ഞാനൊരു വീണ്ടെടുപ്പുകാരനെ !"
* * * * * *
വഞ്ചകസര്‍പ്പം പറയുന്നകേട്ട് വഞ്ചിതരായെങ്ങുമലയും മനുഷ്യരേ,
വാഗ്ദത്തരക്ഷകന്‍ ഭൂമിയില്‍ വന്നതും, മനുഷ്യര്‍ക്കായ് പാപപരിഹാരമായതും,
'പാപികളേ വരൂ ',യെന്നുവിളിപ്പതും, സ്നേഹത്തിന്‍ കരം നീട്ടിത്തരുന്നതും,
സുവിശേഷക്കുളിര്‍വീശിത്തരുന്നതും ,അറിഞ്ഞില്ലയോ നിങ്ങളിതുവരെ?
പാപങ്ങളേറ്റുപറഞ്ഞും കരഞ്ഞും, പാപത്തിന്‍ മാര്‍ഗ്ഗം വിട്ടുകളഞ്ഞും,
ഹൃദയത്തില്‍ രക്ഷകനെ സ്വീകരിച്ചും , പറുദീസാനുഭവം വീണ്ടെടുത്തും,
നടക്കുവിന്‍ നിങ്ങള്‍ യേശുവിന്‍ പാതയില്‍ മടിക്കാതെ!

- S.Ezhumala

Sunday, December 12, 2010

parudeesaanashtam

]dpZokm\ãw

]dpZokbnÂ\n¶nd§nbmZw
XpWbmbve`n¨ lÆtbmsSm¸w.
apÅpIÄ,IqÀ¯Xmw IÃpIfmsW§pw
Nhn«n\SçI Zpjv¡cwXs¶!
icocapêæì ISp¯ NqSnÂ
lrZbtam tX§n¡cbpì.
.]dpZokX¶nsebm\µPohnXw
Icbn¸nçtamÀaIÄ am{Xant¸mÄ!
.ssZh¯n³ km¶n[yw ]mtS ædªp,
B\µtam B[nIfmígnªp.
km¯m³ h¨ sIWnbn hoé,
kÀÆhpw \ãambv tIgpIbmWnt¸mÄ.
c£I³ hêsa¶ hmKvZ¯tamÀ¯v
acn¡msX \mfpIÄ Ign¨nSpì.
Iev¸\mewL\sa{Xhn\miIw,
]dpZokm\ãat{XbXn³^ew!

Wednesday, December 8, 2010

Poems - HLM Centre, Kaloor, Kochi

മിഥ്യതയ്ക്കപ്പുറം

എല്ലാത്തിനും മുമ്പുണ്ടായതോ ശൂന്യത
ശൂന്യതയുണ്ടായാല്‍ ഭ്രമിക്കേണ്ട മിത്രമേ
എല്ലാമുളവാക്കാന്‍ കഴിവുള്ളോരീശ്വരന്‍
വിളിച്ചാല്‍ കേള്‍ക്കുമരികത്തുണ്ടോര്‍ക്ക നീ!
താനേ തിരിയുന്നതെന്തിനീ ഭൂഗോളം
അത് സൂര്യനെ ചുറ്റുന്നതുമെന്തിനെന്നോര്‍ക്ക നീ
.എല്ലാത്തിനും പിന്നിലുള്ള താമുദ്ദേശ്യം
നല്ലപോല്‍ ചിന്തിച്ചറിയുക മിത്രമേ .
ഇന്ദ്രിയങ്ങള്‍ക്കപ്പുറം ദൃശ്യതകള്‍ക്കപ്പുറം
മിഥ്യയാം കാഴ്ചകള്‍ ക്കപ്പുറത്തപ്പുറം
സത്യമാം നിത്യമാം സ്വര്‍ഗീയ കാഴ്ചകള്‍
കാണുവാന്‍ ആത്മാവിന്‍ കണ്ണ് തുറക്കണം.
.കണ്ണ് തുറക്കുവാന്‍ വന്നതാമീശ്വരന്‍
സത്യവെളിച്ചമാം ക്രിസ്തു മഹേശ്വരന്‍.
വിളിക്ക നീ മിത്രമേ ഉച്ചത്തിലുച്ചത്തില്‍
നാഥാ കനിയണെ എന്‍ കണ്ണ് തുറക്കണേ !
കാരുണ്യവാന്‍ നിന്‍ വിളി കേട്ട് മറുപടി
കാഴ്ചയാല്‍ നല്‍കും നിശ്ച്ചയം മിത്രമേ !
.ആത്മാവിന്‍ കണ്ണ് തുറന്നു നീ നോക്കുമ്പോള്‍
കാണും നീ ദൈവത്തെ നിന്നിലും എന്നിലും !
എത്ര മനോഹരം ആനന്ദ ദായകം
സ്വര്‍ഗ്ഗസ്ഥ താതന്റെ മക്കളായി ത്തീരുമ്പോള്‍ !
ഭൌതികയപ്പത്തിന്നപ്പുറം ജീവന്റെ -
യപ്പം ഭുജിച്ചുള്ള ക്രിസ്തീയജീവിതം !

Poems - HLM Centre, Kaloor, Kochi

താങ്ങും കരങ്ങള്‍

ജീവിക്കാന്‍ മര്‍ത്യനോടുന്നു മന്നിതില്‍
വേട്ടനായപോല്‍ തഞ്ചത്തില്‍ വേഗത്തില്‍ .
എന്തിനിയോട്ടം എന്തിനീ വേട്ട?
ഓട്ടക്കിതപ്പിലൊന്നോര്‍ക്കുക മിത്രമേ !

ഓടിക്കിതച്ചു നീ വീഴുമ്പോള്‍ താങ്ങുവാന്‍
ആരുണ്ട് മന്നിതില്‍ മാറാത്ത താങ്ങുമായി ?
താങ്ങുവാനുള്ളതാമക്കരങ്ങളില്‍ത്തന്നെ
ജീവിക്കാന്‍ പഠിക്ക നീ മടിക്കാതെ മിത്രമേ!

ഭാരം ചുമക്കുന്നോര്‍ക്കത്താണിയായുള്ളോന്‍
ആത്മംതകര്‍ന്നവര്‍ക്കാശ്വാസമായുള്ളോ ന്‍
ദൈവത്തിന്‍ പുത്രനാ മേശുമഹേശ്വരന്‍
വിളിക്കുന്നു മിത്രമേ, കേള്‍ക്ക നീ യാവിളി!

മായയാം ജീവിതം കണ്ടു മയങ്ങാതെ,
മായക്കുപിന്നാലെ ഓടിത്തളരാതെ,
ജീവിതം വ്യര്‍ത്ഥമായി ജീവിച്ചു തീര്‍ക്കാതെ ,
ജീവനാം ക്രിസ്തുവില്‍ ജീവിക്ക മിത്രമേ !

ക്രിസ്തുവിലായവന്‍ പുത്തനാം സൃഷ്ടിയായി
സ്വസ്ഥനായി , ധീരനായി , ജീവിക്കും നിശ്ചയം!
ക്രിസ്തുവിലല്ലാത്തവന്‍ ഖിന്നനായി ,ഭീരുവായി,
സന്തോഷമില്ലാതെ കാലം കഴിച്ചിടും !

ജീവിതം തന്നവന്‍ ജീവിക്കാനായിത്തന്ന
കാലമവനോടു കൂടെ കഴിക്കണം .
കാലം കഴിയുമ്പോള്‍ നിത്യമാം കാലത്തില്‍
സാനന്ദം വാണിടാം മിത്രമേ നിശ്ചയം!
- S.Ezhumala

Monday, December 6, 2010

Human Liberation movement{H.L.M}: Poems - HLM Centre, Kaloor, Kochi

THE MERCIFUL LORD
The Woman perplexed stood
She was in adultery caught
Accusers to stone her brought
In front of Jesus her to judge
It was a trap they planned
But the trap miserably broke

Jesus asked if anybody there
Non guilty,throw the stone first
The Lord bent down and wrote
All those adulterers silently left.
Jesus raised his head sought
Shame! saw there nobody left!

Daughter,go in peace,said he
Commit not sin any more!
What a merciful Lord he is!
He came to punish man not
But him to repentence lead!